പോസ്റ്റുകള്‍

2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആര്‍ക്കിമിടീസിന്റെ അച്ഛന്‍

ഇമേജ്
ആര്‍ക്കിമിടീസിനെ  ആര്‍ക്കറിയാം? അയാളുടെ  അച്ഛനും മുത്തച്ചനും മുങ്ങിക്കുളിച്ചിരുന്നു.. കുളിത്തോട്ടി നിറഞ്ഞിട്ടും  കുളിരെല്ലാം മറന്നിട്ടും അവരാരും ഇറങ്ങി ഓടിയില്ല ഇല്ലാത്ത മുയല്‍ കൊമ്പില്‍ അമ്പിളി മാമനെ കൊരുത്ത് 'യൂരെക്ക' എന്നലറിവിളിച്ചു വെറുതെ! 

വെറുതെ ഒരില

ഇമേജ്
കാറ്റത്തു പറന്നു വന്നതാണ് ‌ കതകടച്ചിട്ടും ജാലകപ്പാളിയുടെ വിടവിലൂടെ പതിയെ എന്റെ മേശപ്പുറത്തു എന്നെ നോക്കി ചിരിച്ചു മലര് ‍ ന്നു മഞ്ഞച്ചു വെറുതെ ഒരില
വീട് ഞാനുറങ്ങുന്നിടം നീയുറങ്ങുന്നിടം നമുക്കന്യോന്യമൊന്നും പറയുവാനില്ലെന്ന സങ്കടം മാത്രം ഉണര്ന്നിരിക്കുന്നിടം

കെണി

ഇമേജ്
എത്ര  കഷ്ടപ്പെട്ടു കെണിവച്ച് പിടിച്ചതാണ് കലണ്ടെര്‍ വലയില്‍ നാം ഈ  ചുവന്ന ഓഗസ്റ്റ്‌  പതിനഞ്ചിനെ

കാട്ടിലൂടനങ്ങാതെ

ഇമേജ്
കാട്ടി ലൂടനങ്ങാതെ ഒച്ചവക്കാതെ കൂ ട്ടി ന്നോര്‍മ്മകള്‍ പോലും  കൂടെയില്ലാതെ തനിച്ചോരാള്‍ പാട്ടുമായൊരു കുയില്‍  കൂ ട്ടു യുമായൊരു മയില്‍  ഇത്തിരിത്തന്നലിലോ രിഷ്ടദാനമായ്‌ വെയില്‍ പെട്ടെന്ന് മഴക്കാറ്റി ലിലയോര്‍മ്മകള്‍ പാറി ഉള്ളിലെ മുയല്പ്പേടി ചെവി കൂര്‍പ്പിക്കും മുമ്പേ  തുള്ളിതുള്ളിയായ് മഴ പ്പെരുക്കം നിലയ്ക്കുന്നു  കാട്ടിലെ മഴയ്ക്കെത്ര  കാതുകള്‍,മിഴിപൂട്ടി കാത്തിരിക്കുവാ,നെത്ര  കരങ്ങള്‍ വിളമ്പുവാന്‍

ഓര്‍മ്മ

ഇമേജ്
ഓര്ക്കുന്നുണ്ടാകുമോ കുപ്പിയിലെ വെള്ളം ഒരു കട്ടരുവിയെ പുഴയെ  കിണറിനെ ഉറവയെ സ്കൂളിലേക്കുള്ള ഓട്ടത്തിനിടയില്‍ ആരോ തട്ടിയെടുത്തു വഴിവാ ണി ഭത്തിനിരുത്തിയ ഒരു പാവം  ബാല്യത്തെ

മരത്തിനറിയാം

ഇമേജ്
മരത്തിനറിയാം  ഇലകള്‍ക്കൊണ്ട് മറച്ചു സ്വയമൊന്നു ചെറുതാക്കാന്‍ ഇലകളെല്ലാം പൊഴിച്ച് അല്‍പ്പമൊന്നു വലുതാക്കാന്‍ ചിലപ്പോഴൊന്നു  തളിര്‍ത്തു പുതുജ ന്മ ത്തെ  ഓര്‍മ്മിക്കാന്‍ പൂക്കള്‍ കൊണ്ട് നിറഞ്ഞു ഒട്ടനോട്ടത്തിന്റെ പുഞ്ചിരിയാകാന്‍ നിലമറക്കാതെ തന്നെ പല ജന്മങ്ങള്‍ക്ക് തന്നലകാന്‍ മഴയത്തും വെയിലത്തും കുടയാകാന്‍ കൂട്ടാകാന്‍ മരത്തിന റി യാം മനുഷ്യനറിയില്ലലോ

വിളമ്പല്‍

ഇമേജ്
ഇന്നലത്തെ രാത്രി ഇന്നത്തെ രാത്രിയോട്‌ പറയാന്‍ ബാക്കിവച്ചതാകണം ഉച്ചമയക്കം പലര്‍ക്കായി വീതിച്ചുനല്കുന്നത്
ഇമേജ്
ഇമേജ്

നടത്തം

ഇമേജ്
നിനക്കായ്‌ ഇപ്പോഴി വെയില്‍ കാറ്റിലെ ജമന്തി പൂമണം പഴയ പാട്ടിന്റെ പ്രിയമുള്ള ശീലുകള്‍ പനിക്കിടക്കയില്‍ കുറിച്ച വാക്കുകള്‍ പലപ്പോഴും ഉള്ളില്‍ പതുങ്ങി ഇപ്പോഴും പറച്ചിലൊളമെത്തിടാത്ത വാക്കുകള്‍ പകലറുതികള്‍ കരുതിവയ്ക്കുന്ന പരിഭവത്തിര ജലസമാധിയി മരിച്ചുയിര്‍ക്കുമെന്‍ ഹൃദയ സൂര്യന്റെ ചിറകടി സ്വനം മിഴിക്കുമെലെയാനോഴുക്ക് കാലടി വഴുക്കുവോളംവും  നടക്കുകിങ്ങനെ

ക്ഷണം

ഇമേജ്
ഇന്നലെ പെരുമഴക്കാലം ഇടിവെട്ടിന്റെ മിന്നലാനല്ലോ കുരുന്നു സ്വപ്നത്തിലും കണ്‍ തുറന്നപ്പോള്‍ പടിപ്പുര വാതിലില്‍ വന്നു നില്‍ക്കുന്നു നിറഞ്ഞൊഴുകും പുഴ വല്ലതെ മെല്ലിച്ചു  മിന്ന്ടാതെ പൊകുന്ന കന്ന്ടു വിളിച്ചായിരുന്നു ഞാന്‍ ഇന്നലെ

നഗരം

ഇമേജ്
ആകാശത്തില്‍ കൊമ്പുടക്കിയ ഒരു പാവം കാട്ടുമൃഗം

അമ്മ

ഇമേജ്
 ഒറ്റക്കിരുന്നു                   ചിനു ങ്ങുന്ന  കാറ്റിനെ ഒക്കത്തിരുത്തി ചിരിക്കുന്ന പൂമരം.

ഇരു പുറത്തിൽ കവിയാതെ,...

ഇമേജ്
എന്റെ പുതിയ പുസ്തകത്തിന്റെ......................രണ്ടാമത്തെ കവിതപുസ്തകത്തിന്റെ ............!! .